

അഗ്നിസാക്ഷി: മാതൃസ്നേഹം മരണത്തിലും
പാലം മെട്രോ സ്റ്റേഷനടുത്ത് വ്യാഴാഴ്ചയുണ്ടായ തീപ്പിടുത്തത്തിൽ അമ്മയെ രക്ഷിക്കാൻ കഴിയാത്ത മകൾ അമ്മയോടൊപ്പം മരണത്തിന് കീഴടങ്ങി. 22 കാരി ഹിമാൻഷിയാണ് രക്ഷപെടാൻ ശ്രമിക്കാതെ അമ്മയോടൊപ്പം തീനാളങ്ങളിൽ അമർന്നത്. രക്ഷപെടാൻ ടോപ്പ് ഫ്ലോറിലേക്ക് പോകണം. അമ്മക്കത് സാധിക്കില്ലെന്നറിഞ്ഞ ഹിമാൻഷി അമ്മയെ വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും തീ അവരുടെ വീടാകെ നിറഞ്ഞു കഴിഞ്ഞിരുന്നു. വിരലിലെ മോതിരം കണ്ടാണ് കത്തിക്കരിഞ്ഞ ഹിമാൻഷിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഒമ്പത് പേരാണ് വെന്തു മരിച്ചത്.


പറ്റിപ്പോയി: എയർ ഇന്ത്യക്ക് വിമാനം മാറിപ്പോയി
ഡൽഹിയിൽ നിന്ന് കാനഡക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റിന് വഴി തെറ്റിയില്ലെങ്കിലും എത്തേണ്ടിടത്ത് എത്താൻ പറ്റിയില്ല. എട്ട് മണിക്കൂർ കഴിഞ്ഞ് പുറപ്പെട്ടിടത്ത് ലാൻഡ് ചെയ്തു. വാൻകൂവറിനാണ് “റോങ് ഫ്ലൈറ്റ്” പുറപ്പെട്ടത്. ബോയിംഗ് 777-200LR വിമാനത്തിന് കാനഡയിൽ ഒരിടത്തും ഇറങ്ങാനോ, അവരുടെ വ്യോമമേഖലയിൽ പ്രവേശിക്കാനോ ആവശ്യമായ റഗുലേറ്ററി ക്ലിയറൻസ് ഇല്ല. ബോയിങ് 777-300ER വിമാനങ്ങൾക്കാണ് ക്ലിയറൻസ് ഉള്ളത്. നാല് മണിക്കൂർ പറന്ന് ചൈനീസ് വ്യോമമേഖലയിലൂടെ പോകുമ്പോഴാണ് എയർ ഇന്ത്യക്ക് അബദ്ധം ബോധ്യമായ


ദ്വാരകയിൽ വരുന്നു പുതിയ മെഡിക്കൽ കോളേജ്
ദ്വാരകയിൽ അത്യാധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രി രേഖാ ഗുപ്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. സെക്ടർ 17 ൽ എട്ട് നില കെട്ടിടം 800 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. അക്കാഡമിക് ബ്ലോക്കും, വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ, ഡോക്ടർമാർക്കും ഫാക്കൽറ്റിക്കും വസതികൾ എന്നിവയൊക്കെ അടങ്ങുന്ന സമുച്ചയമാണ് പ്ലാൻ ചെയ്യുന്നത്. തുടക്കത്തിൽ MBBS കോഴ്സിന് വർഷം തോറും 150 വിദ്യാർത്ഥികൾക്കാണ്


റീലുകളുടെ പോക്ക്: അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ ശ്രമം
പ്രായമായ അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ മകളുടെ ശ്രമം. ബാംഗ്ലൂരിലാണ് സംഭവം. കൊരിയർ സ്റ്റാഫിന് സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു. ചാക്ക് കെട്ട് അഴിച്ചപ്പോൾ ശ്വാസം കിട്ടാതെ വിഷമിച്ച വയോധികനെയാണ് കണ്ടത്. അമ്മയും, മകളും, ഭർത്താവും അടങ്ങുന്ന സംഘമാണ് വിചിത്രമായ റീലിന് പിന്നിൽ. ബസ് യാത്രക്കൂലി വർധിച്ചതിൽ പ്രതിഷേധിക്കാൻ തയ്യാറാക്കിയ വെറും നാടകമാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ എടുത്തതാണെന്നും കുടുംബം വിശദീകരിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ മാപ്പ് പറ




































































































































































